Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asif Ali

മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്നവൻ; ആസിഫിനെക്കുറിച്ച് ഭാര്യ മാതാവ്

നടൻ ആസിഫ് അലിയുടെ ജന്മദിനത്തിൽ ഭാര്യ സമയുടെ മാതാവ് മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ലെന്നും തന്‍റെ മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്നവനാണ് ആസിഫ് എന്നുമാണ് മുംതാസ് എഴുതിയിരിക്കുന്നത്. ആസിഫിനെ ചേർത്തുപിടിച്ചുള്ള ചിത്രത്തോടെയാണ് ഈ കുറിപ്പ്.

'മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമേ..ആയിരം നക്ഷത്രങ്ങൾ വിണ്ണി മിന്നി തെളിയുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമേ..വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിതവിജയം എന്നും നിറഞ്ഞുനിൽക്കാൻ പ്രാർഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ.' മുംതാസ് ആസാദ് കുറിച്ചു.

നിരവധി പേരാണ് ഈ പുത്രവാത്സല്യത്തിന് ആശംസകളും സ്നേഹവുമായി എത്തിയത്. നടി അപർണ ബാലമുരളിയും ചിത്രത്തിൽ സ്നേഹം പങ്കുവച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയാണ് മുംതാസ്. പ്രണയം നമ്മോട് പലതും പറയും എന്ന മുംതാസിന്‍റെ പുസ്തകം ഇത്തവണത്തെ കേരള നിയമസഭ അന്തരാഷ്ട്ര പുസ്തോകത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

2013 ലായിരുന്നു ആസിഫ് അലി കണ്ണൂർ സ്വദേശിയായ സമ മസ്രിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.

Movies

"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍

ജീത്തു ജോസഫിന്‍റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്‌സിനോട് അടുത്ത 15 മിനിറ്റുകളിലും.

ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്‌പെന്‍സുകള്‍ കൊണ്ടും സമ്പന്നവുമാണ് മിറാഷിന്‍റെ കഥാഗതി.

കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.

Movies

ജീത്തൂസ് ഇവന്‍റ്ഫുൾ ത്രില്ലര്‍

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്ലര്‍, "മിറാഷ്’ തിയറ്ററുകളില്‍. ഇത് ഇമോഷണല്‍ ത്രില്ലര്‍ അല്ലെന്നും ഇവന്‍റ്ഫുള്‍ ത്രില്ലറാണെന്നും സംവിധായകന്‍ പറയുന്നു. "ഇതില്‍ ഇമോഷനുകളെക്കാളും മുകളില്‍ നില്‍ക്കുന്നത് കുറച്ചു സംഭവവികാസങ്ങളാണ്.

ഇതിലെ ഇമോഷനുകള്‍ വേറൊരു രീതിയിലാവും ആളുകള്‍ക്കു ഫീല്‍ ചെയ്യുക. അവിടെയാണ് ഇതിന്‍റെ വ്യത്യസ്തത. പക്ഷേ, സാധാരണ ത്രില്ലറുകളിലെ ചില സമാനതകള്‍ ഇതിലുമുണ്ടാവാം’ ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

മിറാഷിലേക്ക് എത്തിയത്..?

ഇതു ഹിന്ദിയില്‍ സിനിമയാക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പു വന്ന സ്ക്രിപ്റ്റാണ്. അതില്‍ സ്ത്രീകേന്ദ്രീകൃതം എന്നു പറയാവുന്ന കഥാപാത്രമുള്ളതിനാല്‍ അവിടെ പല നായകന്മാര്‍ക്കും ചെറിയ താത്പര്യക്കുറവുണ്ടായി.


നാലഞ്ചു വര്‍ഷം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ആസിഫിനോടു ചോദിച്ചു. തന്‍റേത് അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള വേഷമാണെങ്കില്‍ ഓകെ എന്ന് ആസിഫ്. അപര്‍ണ ആര്‍. താരാക്കടിന്‍റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളിന്‍റെ ഹിന്ദി തിരക്കഥ. പിന്നീടു ഞങ്ങള്‍ ഒന്നിച്ചിരുന്നു തിരക്കഥയില്‍ വര്‍ക്ക് ചെയ്ത് മലയാളത്തിലേക്കു മാറ്റി.

മിറാഷ് എന്ന പേരിനു പിന്നില്‍..‍‍?

Kerala

"അമ്മ'യിലെ മാറ്റം നല്ലതിന്; മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം: ആസിഫ് അലി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. ‘അമ്മ’ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ല. ആ സംഘടന അതിലെ അംഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.

ഇത്തവണത്തെ പ്രസിഡന്‍റും കമ്മിറ്റിയും അംഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

Kerala

ലഹരിക്കെതിരേ പോരാട്ടം: നടന്‍ ആസിഫ് അലി ഗുഡ്‌വില്‍ അംബാസഡര്‍

കോഴിക്കോട് : കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തില്‍നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ അഞ്ചാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി ഡി പോള്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ ഡി സ്റ്റാര്‍ട്ട് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളജിന്‍റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ കാമ്പയിന്‍ ആരംഭിച്ചു. യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി കാമ്പയിന്‍റെ ഗുഡ്‌വില്‍ അംബാസഡറാകും.

ഡി പോള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മംഗലത്ത് ഡയറക്ടറായും പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകന്‍ സനില്‍ കളത്തില്‍ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും കാമ്പയിനിന് നേതൃത്വം നല്‍കും. പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധന്‍ ടോമി ജോസഫാണ് പ്രോജക്ട് കണ്‍സള്‍ട്ടന്‍റ്. കാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ കാമ്പസുകളിലും ഒരേ ദിവസം പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം ലഹരിക്കെതിരേ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും.

യുവജനങ്ങള്‍ക്ക് ലഹരിയുടെ വിപത്തുകള്‍ സ്വയം മനസിലാക്കാന്‍ സഹായിക്കുന്നതിനായി മ്യൂസിക് ബാന്‍ഡ് മത്സരം, ഫ്‌ളാഷ് മോബ് മത്സരം, റീല്‍സ് മത്സരം, ഗ്രാഫിറ്റി വാള്‍ കോമ്പറ്റീഷന്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിമുക്ത ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ കാമ്പയിന്‍റെ ഭാഗമാകാന്‍ ഡിജിറ്റല്‍ വാളില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും. ഡി സ്റ്റാര്‍ട്ട് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണി മംഗലത്ത്, ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടര്‍ സനില്‍ കളത്തില്‍, പ്രോജക്ട് കണ്‍സള്‍ട്ടന്‍റ് ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Latest News

Up